കൊച്ചി – കൊച്ചിയിലെ ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഒപ്പം സാബു മൂന്നു ലക്ഷം രൂപ പിഴയും ഒടുക്കണം. ഇത്തരം നടപടിക്ക് കൂട്ടുനിന്ന മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഹോട്ടലുടമകളെയും ശിക്ഷിച്ചിട്ടുണ്ട് ഹോട്ടൽ ഉടമകൾ 55,000 രൂപ വീതം പിഴ അടയ്ക്കണം. ഒപ്പം ഇരുവർക്കും ഓരോ വർഷം തടവും വിധിച്ചിട്ടുണ്ട്.
2011ലാണ് കേസിനാസ്പദമായസംഭവം നടന്നത്. ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കണ്ണൂരിലെ ഹോട്ടലുടമകളായ എൻ.കെ. നിഗേഷ് കുമാർ, ജെയിംസ് ജോസഫ് എന്നിവരിൽ നിന്നും കൈക്കൂലി വാങ്ങുകയായിരുന്നു.